കുവൈത്ത് സിറ്റി: രോഗം കണ്ടെത്തിയതിനെ തുടർന്ന് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കു കയും അടച്ചുപൂട്ടുകയും ചെയ്ത അൽറായ് പക്ഷി മാർക്കറ്റ് വീണ്ടും തുറന്നു. ആമാശയ സംബന്ധ മായ രോഗം കാരണം അൽറായ് മാർക്കറ്റിൽ പക്ഷികൾ ചാവുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവയെ കൊന്നൊടുക്കാൻ സംയുക്ത സമിതി തീരുമാനിച്ചത്.
ഫെബ്രുവരിയിലാണ് മാർക്കറ്റ് അധികൃതർ അടച്ചുപൂട്ടിയത്. കരുതൽ നടപടികളുടെ ഭാഗമായി അന്ന് വിവിധ ഇനങ്ങളിൽപ്പെട്ട 16,000 പക്ഷികളെയാണ് കൊന്നൊടുക്കിയത്. മേഖല പൂർണമായി പക്ഷിപ്പനിമുക്തമായെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് കാർഷിക- മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.