കുവൈത്ത് സിറ്റി: പക്ഷി പനി അവസാനിച്ചതിനാൽ ബ്രസീലിൽ നിന്നുള്ള എല്ലാ കോഴി ഇറക്കുമതിക്കുമുള്ള നിരോധനം നീക്കാൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (പി.എ.എഫ്.എൻ) ഭക്ഷ്യ-ജല സുരക്ഷാ സുപ്രീം കമ്മിറ്റി ശിപാർശ ചെയ്തു. പുതിയതും, ശീതീകരിച്ചതും, സംസ്കരിച്ചതുമായ എല്ലാ കോഴി ഇറച്ചിക്കും, ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി നിരോധനം ബാധകമായിരുന്നു. അതേസമയം, യു.എസിലെ പല പ്രദേശങ്ങളിലും പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനാൽ 70 ഡിഗ്രി സെൽഷ്യസിൽ പാസ്ചറൈസ് ചെയ്തവ ഒഴികെ എല്ലാത്തരം പുതിയതും, ശീതീകരിച്ചതും, സംസ്കരിച്ചതും, ശീതീകരിച്ചതുമായ കോഴിയിറച്ചിയുടെയും അതിന്റെ ഡെറിവേറ്റീവുകളുടെയും ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കാൻ കമ്മിറ്റി ശിപാർശ ചെയ്തതായും പി.എ.എഫ്.എൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.