കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിന് രജിസ്റ്റർ ചെയ്യേണ്ട ഒാൺലൈൻ പോർട്ടൽ ആരംഭിച്ചു. https://belsalamah.com/home.html എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഡിസംബർ ഏഴുമുതൽ മടങ്ങിവരവ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഡിസംബർ 14നാണ് ആദ്യ സംഘം ഇന്ത്യയിൽനിന്ന് എത്തുന്നതെന്നാണ് പുതിയ വിവരം.
മൂന്നുനേരം ഭക്ഷണം ഉൾപ്പെടെ രണ്ടാഴ്ചത്തെ ക്വാറൻറീനും പി.സി.ആർ പരിശോധനക്കും 270 ദീനാർ ആണ് പാക്കേജ് നിശ്ചയിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് വിവിധ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിൽനിന്ന് 110 ദീനാറും ഫിലിപ്പീൻസിൽനിന്ന് 200 ദീനാറും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 145 ദീനാറുമാണ് ടിക്കറ്റ് നിരക്ക്.
തൊഴിലാളികൾ സ്വന്തം രാജ്യത്തുനിന്ന് പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തമാണെന്ന് തെളിയിക്കണം. കുവൈത്തിലെത്തിയാൽ രണ്ടാമത്തെയും രണ്ടാഴ്ചത്തെ ക്വാറൻറീൻ കഴിഞ്ഞാൽ മൂന്നാമത്തെയും പി.സി.ആർ പരിശോധന നടത്തും. കോവിഡ് ഇല്ലെങ്കിൽ സ്പോൺസർക്ക് കൂട്ടിക്കൊണ്ടുപോവാം. വൈറസ് ബാധിതരാണെങ്കിൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകും. കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സുമാണ് വിമാന സർവീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.