കുവൈത്ത് സിറ്റി: കുവൈത്തും അമേരിക്കയും പശ്ചിമേഷ്യയിലെ സുരക്ഷ വിഷയങ്ങൾ ചർച്ചചെയ് തു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിർന്ന ഉപദേശകനും ഇറാൻ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധിയുമായ ബ്രയാൻ എച്ച്. ഹുക്ക്, കുവൈത്തിലെ അമേരിക്കൻ അംബാസഡർ ലോറൻസ് സിൽവർമാൻ എന്നിവരാണ് കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ്, സൈനിക മേധാവി മുഹമ്മദ് ഖുദ്ർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ബ്രയാൻ എച്ച്. ഹുക്ക് വാർത്തസമ്മേളനം നടത്തി. അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിച്ചത് പ്രതിരോധം എന്ന നിലക്കാണെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താൻ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരേത്ത സൗദി, യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം കുവൈത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.