കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഒരുമാസമായി ചികിത്സയിലായ ിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട കൂടൽ നെടുമൺകാവ് സ്വദേശി വേട്ടക്കുളം സന്തുമോൻ (31) ആണ് മരിച്ചത്. പിതാവ്: പരേതനായ സുദർശനൻ. മാതാവ്: വസന്തകുമാരി. സഹോദരി: മീനാക്ഷി. ദുബൈയിൽ ഗാർഹികത്തൊഴിലാളിയായ മാതാവ്, സന്തുമോൻ അപകടത്തിൽപെട്ടതിനെ തുടർന്ന് കുവൈത്തിലെത്തി 25 ദിവസം പരിചരിച്ചിരുന്നു. ഫോർത് റിങ് റോഡിൽ വാഹനം കേടുവന്നതിനെ തുടർന്ന് നിർത്തി പിറകിലെ ഡിക്കി തുറന്നപ്പോൾ പിന്നാലെയെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റും മരിച്ച സന്തുവിെൻറ സുഹൃത്തുക്കളും നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.