കുവൈത്ത് സിറ്റി: ചൂടുകൂടുന്നതിനാൽ 2040ഒാടെ ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്ത് ജോലി ര ാത്രിയാക്കേണ്ടി വരുമെന്ന് പ്രവചനം. വിവിധ കാലാവസ്ഥാ പ്രവചനക്കാരെ പെങ്കടുപ്പിച്ച ് കുവൈത്ത് സർവകലാശാലയിലെ സെൻറർ ഫോർ ഗൾഫ് സ്റ്റഡീസ് ‘ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥ മാറ്റം’ തലക്കെട്ടിൽ നടത്തിയ സിേമ്പാസിയമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചൂട് 60 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നും ഇൗ സാഹചര്യത്തിൽ വേനൽക്കാലത്ത് പകൽജോലി അസാധ്യമാവുമെന്നും അൽ ഖാസിം സർവകലാശാലയിലെ ഡോ. അബ്ദുല്ല അൽ മിൻസാദ് പറഞ്ഞു.
കഴിഞ്ഞ 80 വർഷമായി കാലാവസ്ഥയിൽ മാറ്റം തുടങ്ങിയിട്ടുണ്ട്. പ്രകൃതിവിഭവങ്ങൾ മനുഷ്യൻ സ്വാർഥതയോടെ പരിധിവിട്ട് ചൂഷണം ചെയ്യുന്നതിെൻറ ഫലമാണിത്. ജലദൗർലഭ്യമാണ് ലോകം നേരിടാൻ പോവുന്ന മറ്റൊരു വലിയ പ്രതിസന്ധിയെന്ന് ഡോ. സൈഫ് അൽ ബുറൈബ പറഞ്ഞു. മഴയും പുഴയുമില്ലാത്ത ഗൾഫ് രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.