കുവൈത്ത് സിറ്റി: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയിൽ രാജ്യത്തെ മസ്ജിദുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. മസ്ജിദുൽ കബീർ പോലെയുള്ള പ്രമുഖ പള്ളിയിൽ സ്ഥാനം ലഭിക്കുന്നതിനായി രാജ്യത്തിെൻറ വിദൂര ദിക്കുകളിൽനിന്നുപോലും വിശ്വാസികൾ ഒഴുകിയെത്തി.
അകംനിറഞ്ഞതോടെ പലർക്കും പൊരിവെയിലത്ത് പുറത്തുനിന്ന് നമസ്കരിക്കേണ്ടി വന്നു. രാവിൽ രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിലും പരിസരത്തുമായി 27ാം രാവിൽ 40,000 വിശ്വാസികളാണ് ഒരുമിച്ച്കൂടിയത്. പള്ളിക്കകത്ത് ഉൾക്കൊള്ളാതായപ്പോൾ പള്ളിമുറ്റങ്ങളിലേക്കും പരിസരത്തെ റോഡുകളിലേക്കും വിശ്വാസികളുടെ നിര നീളുകയായിരുന്നു. റമദാനിൽ ആർജിച്ച ആത്മീയ ഉൗർജം വരും നാളുകളിൽ കൈമോശം പോകാതെ ജീവിതം മുന്നോട്ട് നയിക്കാൻ ഇമാമുമാർ ഉണർത്തി.
പാപമോചനത്തിനായും ദൈവിക പ്രീതിക്കായും മനമുരുകിയുള്ള പ്രാർഥനകൾ വികാരനിർഭരമായിരുന്നു.
കുവൈത്തിനെയും അറബ് നാടുകളെയും സുരക്ഷിതമായി നിലനിർത്താനും ഇമാമുമാർ പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.