റമദാനിലെ അവസാന പത്തിനായി മസ്ജിദുല്‍ കബീര്‍ ഒരുങ്ങി

കുവൈത്ത് സിറ്റി: റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിക്കാന്‍ നാലുദിവസം മാത്രം ബാക്കിയിരിക്കെ രാത്രി നമസ്കാരത്തിനായി ഒഴുകിയത്തെുന്ന വിശ്വാസി സമൂഹത്തെ സ്വീകരിക്കാന്‍ മസ്ജിദുല്‍ കബീര്‍ തയാറായതായി ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ സാംസ്കാരികകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ദാവൂദ് അല്‍ അസ്ഊസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും രാജ്യത്തെ ഏറ്റവുംവലിയ പള്ളിയായ മസ്ജിദ് അല്‍ കബീറില്‍ റമദാനിലെ അവസാന പത്തു ദിവസങ്ങളില്‍ രാത്രി നമസ്കാരത്തിന് സ്വദേശികളും വിദേശികളുമുള്‍പ്പെടെ വന്‍ ജനാവലിയത്തെുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കൂടുതല്‍ പ്രതിഫലം പ്രതീക്ഷിക്കപ്പെടുന്ന അവസാന പത്തിലെ 21, 23, 25, 27, 29 എന്നീ ഒറ്റപ്പെട്ട രാവുകളില്‍ പതിനായിരക്കണക്കിന് വിശ്വാസികളത്തൊനാണ് സാധ്യത. പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ മശാരി അല്‍അഫാസിയുള്‍പ്പെടെയുള്ള ഇമാമുമാരുടെ സംഘമാണ് രാത്രി നമസ്കാരത്തിന് നേതൃത്വം നല്‍കുകയെന്നതിനാല്‍ അവരുടെ ഹൃദ്യമായ ഖുര്‍ആന്‍ പാരായണം കേട്ട് നിര്‍വൃതിയടയാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനുമാണ് വിശ്വാസികള്‍ കൂടുതലത്തെുക. സാധാരണപോലെ റമദാന്‍ 27ന്‍െറ രാവില്‍ മസ്ജിദ് അല്‍ കബീറില്‍ 30,000നും 40,000നും ഇടയില്‍ വിശ്വാസികളത്തെിയേക്കും. ഇത്രയും ആളുകള്‍ക്ക് സുഗമമായി ആരാധനകര്‍മങ്ങള്‍ അനുഷ്ഠിക്കാനും പ്രാര്‍ഥിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
ആരോഗ്യ, ആഭ്യന്തര, സാമൂഹികക്ഷേമ, വാര്‍ത്താവിതരണ, പൊതുമരാമത്ത് തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുമായും കുവൈത്ത് മുനിസിപ്പാലിറ്റി, മെഡിക്കല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്‍റ്, യൂത്ത് ആന്‍ഡ് അതോറിറ്റി തുടങ്ങിയ ഡിപ്പാര്‍ട്മെന്‍റുകളുമായും ഇക്കാര്യത്തില്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. പള്ളിയിലും അനുബന്ധമേഖലകളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പാക്കുന്നത്. സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കിയായിരിക്കും ആളുകളെ പള്ളിയുടെ അകത്തേക്ക് കടത്തിവിടുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള എല്ലാ കവാടങ്ങളിലും പൊലീസ് പരിശോധനയുണ്ടാകും. പ്രാര്‍ഥനക്കത്തെുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകയിടം നിശ്ചയിച്ചിട്ടുണ്ട്. 
വാഹനങ്ങളുടെ തിരക്കുകാരണം ഗതാഗത പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റിന്‍െറ സഹായം മുഴുസമയവും ലഭ്യമാക്കും. പ്രാര്‍ഥനക്ക് എത്തുന്നവര്‍ക്ക് പെട്ടെന്ന് ഉണ്ടായേക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിന് മെഡിക്കല്‍ വിഭാഗത്തിന്‍െറ സേവനം എല്ലായിടത്തും ഒരുക്കും. കുവൈത്ത് റെഡ്ക്രസന്‍റിന്‍െറ കീഴിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പുറമെ ഒൗഖാഫിന്‍െറ അറിയിപ്പുപ്രകാരം സ്വയം സന്നദ്ധരായി മുന്നോട്ടുവന്നവരുടെയും സേവനം നമസ്കാരത്തിനത്തെുന്നവര്‍ക്ക് മുഴുസമയവും ഉണ്ടായിരിക്കുമെന്ന് ദാവൂദ് അല്‍ അസ്ഊസി കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.