കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട. മൂന്നു മില്യന്‍ ദീനാര്‍ വിലമതിക്കുന്ന 98 കിലോ മയക്കുമരുന്ന് ഗുളികകളാണ് ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ വാഹനത്തിന്‍െറ കണ്ടെയ്നറില്‍നിന്നാണ് ഇവ കണ്ടെടുത്തത്. 49 പ്ളാസ്റ്റിക് കീസുകളില്‍ അടക്കംചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകള്‍. അയല്‍രാജ്യത്തുനിന്ന് കുവൈത്തിലത്തെിയ കണ്ടെയ്നര്‍ വാഹനത്തിലായിരുന്നു മയക്കുമരുന്ന് കടത്ത്. സംഭവവുമായി ബന്ധപ്പെട്ട് താമിര്‍ മുഹമ്മദ് എന്ന സിറിയക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അടുത്തിടെ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഏറ്റവും വലിയ സംഭവമാണിതെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ, ഇത്രയും കൂടുതല്‍ മയക്കുമരുന്ന് പിടികൂടുന്നതില്‍ വിജയിച്ച ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.