മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെൻറ അടുത്ത ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങൾ മാത്രം. എല്ലാ സർവീസും തിരുവനന്തപുരത്തേക്കാണ്. ആകെ 14 സർവീസാണ് ബഹ്റൈനിൽനിന്നുള്ളത്. ഇതര സംസ്ഥാനങ്ങളിലേക്കാണ് ഒമ്പത് സർവീസുകൾ.
ഇതുവരെ രണ്ട് ഘട്ടങ്ങളിലായി ഒമ്പത് സർവീസുകളാണ് ബഹ്റൈനിൽനിന്ന് നടത്തിയത്. അതിൽ എട്ടും കേരളത്തിലേക്കായിരുന്നു. ഒരെണ്ണം ഹൈദരാബാദിലേക്കും നടത്തി. അടുത്ത ഘട്ടങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവീസ് വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇൗ ആവശ്യം പരിഗണിക്കുന്ന രീതിയിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് സർവീസുകൾ തിരുവനന്തപുരത്തേക്ക് ഉണ്ടെങ്കിലും കൊച്ചിയിലേക്കും മലബാർ ഭാഗത്തേക്കും സർവീസ് ഇല്ലാത്തത് അവിടങ്ങളിലേക്കുള്ള യാത്രക്കാരെ നിരാശപ്പെടുത്തുന്നതാണ്.
ജൂൺ 11, 13, 15, 17, 19 തീയതികളിലാണ് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ജൂൺ ഒമ്പതിന് ചെന്നൈ, 10ന് ഡൽഹി, ചെന്നൈ, 12ന് ഡെൽഹി, 13ന് ബംഗളൂരു, 14ന് വിജയവാഡ, ഡെൽഹി, 16ന് ഡെൽഹി, 18ന് ചെന്നൈ എന്നിവടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.