മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹ്റൈനിൽ ഉജ്ജ്വല വരവേൽപ്പ് ലഭിച്ചു. ബഹ്റൈൻ അന്താരാഷ്ട് ര വിമാനത്താവളത്തിൽ ഉച്ചക്കുശേഷം എത്തിയ അദ്ദേഹത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിമാനത്തിൽനിന്ന് ഇറങ്ങിവന ്ന പ്രധാനമന്ത്രിയെ കുട്ടികൾ പൂക്കുട നൽകി വരവേറ്റു. ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക ൊപ്പം ബഹ്റൈനിലെ ഉയർന്ന ഉേദ്യാഗസ്ഥരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. പൊതുസമ്മേളനം നടന്ന റഫ നാഷനൽ സ്റ്റേഡിയത്തിൽ ഏകദേശം 20,000ത്തോളം ഇന്ത്യൻ പ്രവാസികൾ പെങ്കടുത്തു. ഉച്ചക്കുശേഷം മൂന്നിനാണ് പ്രവേശനം തുടങ്ങിയതെങ്കിലും അതിന് മണിക്കൂറുകൾ മുെമ്പ ജനം എത്തി കാത്തുനിന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജനപ്രവാഹമാണ് വന്നെത്തിയത്. വി.െഎ.പികൾക്കും മാധ്യമ പ്രവർത്തകർക്കും പ്രത്യേക ഗാലറികളിലായിരുന്നു ഇരിപ്പിടം സജ്ജീകരിച്ചിരുന്നത്. ഇന്ത്യൻ എംബസിയുടെ പ്രത്യേക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് വിവിധ ഗാലറികളിലായി ഇരിപ്പിടം ഒരുക്കിയിരുന്നത്. മൂന്നരയോടെ കലാസാംസ്ക്കാരിക പരിപാടികൾ ആരംഭിച്ചു. സംഘഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന് വിവിധ സംഘ നൃത്തങ്ങൾ അവതരിപ്പിച്ചു.
കുട്ടികളും യുവതിയുവാക്കളുമായിരുന്നു കലാ പരിപാടികൾ അവതരിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുളള കലാപരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. സന്ദർശനത്തിെൻറ ഭാഗമായി അതീവ സുരക്ഷ ഒരുക്കിയിരുന്നു. വൈകിട്ട് ആറരയോടെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് കടന്നുവന്നപ്പോൾ ആരവം ഉയർന്നു. ആവേശവുമായി സദസ്യർ എഴുന്നേറ്റുനിന്നു. തുടർന്ന് ദേശീയഗാനാലാപനത്തിനുശേഷം ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ, പ്രധാനമന്ത്രിയെ പ്രസംഗിക്കാൻ ക്ഷണിച്ചു. പതിവുശൈലിയിൽ സദസിനെ കൈയിലെടുത്ത് തുടങ്ങിയ പ്രസംഗത്തിെൻറ തുടക്കത്തിൽ പ്രവാസികളെ അഭിനന്ദിക്കുകയും ഇന്ത്യ-ബഹ്റൈൻ ബന്ധത്തെ പുകഴ്ത്തുകയും ചെയ്തു. പ്രസംഗത്തിനുശേഷം അദ്ദേഹം ഇരുവശേത്തക്കും നടന്നുചെന്ന് സദസിന് അഭിവാദ്യം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.