മനാമ: വിവിധ മുനിസിപ്പാലിറ്റികളിൽ ആരംഭിച്ച നഴ്സറികളിൽനിന്ന് ഒരു ലക്ഷത്തിലധികം ചെടികളും തൈകളും ഉൽപാദിപ്പിക്കാൻ കഴിഞ്ഞു. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എൻജി. ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിെൻറ ഹരിതവത്കരണ, വനവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് കാപിറ്റൽ മുനിസിപ്പാലിറ്റിയിലും മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിലും നഴ്സറികൾ ആരംഭിച്ചത്. കാർഷികോൽപാദനം വർധിപ്പിക്കുകയാണ് നഴ്സറികളുടെ മുഖ്യലക്ഷ്യം. ഇതോടൊപ്പം, തെരുവുകളിലും കവലകളിലും പൂന്തോട്ടങ്ങളിലും പാർക്കുകളിലും ഹരിത മേഖല വർധിപ്പിക്കാനും നഴ്സറികളിൽനിന്നുള്ള തൈകൾ ഉപയോഗപ്പെടുത്തും.
1000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ സൽമാനിയ പാർക്കിൽ ആരംഭിച്ച നഴ്സറിയിൽ ഇൗന്തപ്പന തൈകൾ ഉൽപാദിപ്പിക്കും. കവലകളിലും മറ്റും ഇൗന്തപ്പനകൾ നട്ടുപിടിപ്പിക്കുന്നതിന് ഇവിടെനിന്നുള്ള തൈകൾ ഉപയോഗിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. നാലായിരത്തിലധികം വ്യത്യസ്ത ചെടികളും മരങ്ങളും നഴ്സറിയിൽ ഉൽപാദിപ്പിക്കുന്നു. കൂടാതെ, അടുത്ത നടീൽ സീസണിൽ പതിനായിരത്തിലധികം ചെടികളും മരങ്ങളും നഴ്സറിയിൽ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഥാരി നഴ്സറിയിലും നിരവധി തൈകൾ ഉൽപാദിപ്പിക്കുന്നുണ്ട്. സതേൺ മുനിസിപ്പാലിറ്റിക്ക് കീഴിൽ റിഫയിലെ ഗ്രാൻഡ് ഖലീഫ പാർക്കിൽ 2000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ നഴ്സറിയും സ്ഥാപിച്ചിട്ടുണ്ട്. നോർതേൺ മുനിസിപ്പാലിറ്റിയിലെ ഹമദ് ടൗൺ നഴ്സറിയിലും മുഹറഖ് മുനിസിപ്പാലിറ്റിയിലെ കാസിനോ നഴ്സറിയിലും ആയിരക്കണക്കിന് തൈകൾ ഉൽപാദിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.