മനാമ: ആഗസ്റ്റ് 24ന് ബഹ്റൈനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഇന്ത്യൻ സമൂഹം ആവ േശത്തോടെ ഒരുങ്ങുന്നു. ആദ്യമായി പവിഴദ്വീപ് സന്ദർശിക്കുന്ന പ്രധാനമന്ത്രി എന്ന പ്രത്യേകതയുമായാണ് മോദി എത് തുന്നത്. ദ്വിദിന സന്ദർശനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. പ്രധാനമന്ത്രി ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇൗ പരിപാടിയിൽ പെങ്കടുക്കുന്നവർക്കായുള്ള രജി
സ്ട്രേഷനായി ബഹ്റൈനിലെ ഇന്ത്യൻ എംബസി പ്രത്യേക വെബ്സൈറ്റ് കഴിഞ്ഞ ദിവസം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം വഴി ഇന്ത്യൻ^ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ദൃഡകരമായ ബന്ധവുമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബഹ്റൈനും. പുതിയ വിസാ സഹകരണം, ബഹിരാകാശ സാങ്കേതികവിദ്യ, ഫിൻടെക്, ഹൈടെക് തുടങ്ങിയ കാര്യങ്ങളിൽ സൗഹൃദം ശക്തമാണ്. ഉഭയകക്ഷി വ്യാപാരം തുടർച്ചയായി വർധിക്കുന്നു എന്നതും പ്രത്യേകതയാണ്. 2019 മാർച്ചിൽ ഉഭയകക്ഷി വ്യാപാരം 173.38 ബില്ല്യൻ ഡോളറിൽ എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ സൗഹൃദം കൂടുതൽ ശക്തമാകാനും നിക്ഷേപരംഗങ്ങളിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാനും നരേന്ദ്രമോദിയുടെ സന്ദർശനം വഴിയൊരുക്കുമെന്നും കരുതുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.