മനാമ: വീട്ടുനിരീക്ഷണം ലംഘിച്ച ഒരു അഭിഭാഷകക്കും ബിസിനസുകാരനും മൂന്നുമാസം തടവിന് ലോവര്‍ ക്രിമിനല്‍ കോടതി വിധിച്ചു. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തന നിബന്ധനകള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസുള്ളത്. രണ്ടാം പ്രതിയെ ശിക്ഷ കാലാവധിക്കുശേഷം നാടുകടത്താനും വിധിയുണ്ട്. കോവിഡ് ബാധിത രാജ്യത്തുനിന്നെത്തിയ ഇവരോട് വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇവരുടെ സ്രവ സാമ്പ്ള്‍ പരിശോധനക്കായി എടുക്കുകയും ചെയ്തിരുന്നു. 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ഇരുവരും ലംഘിക്കുകയായിരുന്നു. ബിസിനസുകാരന് എയര്‍പോര്‍ട്ടില്‍ വന്നതായും അഭിഭാഷക തെൻറ ഓഫിസിലും കോടതി ഹാളിലും വന്നതായും തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.