മനാമ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി. സെയ്തലവി. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓര്‍മകളിലെ ശിഹാബ് തങ്ങള്‍' എന്ന പേരില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ശിഹാബ് തങ്ങള്‍ സാധുക്കളുടെ അത്താണിയായാണ് ജീവിച്ചത്. അധികാരത്തിലും പ്രചാരണങ്ങളിലും താല്പര്യമില്ലാതിരുന്ന ശിഹാബ് തങ്ങളുടെ സൗമ്യതയും സവിശേഷതയും ബാല്യകാലാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു.തെൻറ പതിനൊന്നാമത്തെ വയസ്സില്‍ പിതാവ് പൂക്കോയ തങ്ങളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മാതാവിനെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചുതുടങ്ങിയത്.
കേരളത്തിലെ കലാപാന്തരീക്ഷങ്ങളിലൊക്കെയും സമാധാനം തിരിച്ചെടുക്കുന്നതില്‍ തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സംഗമം ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈനുമായുള്ള മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഒ.കെ. കാസിം നന്ദിയും പറഞ്ഞു.ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, ഗഫൂർ കയ്പമംഗലം, കെ.പി. മുസ്തഫ, എ.പി. ഫൈസൽ, എം.എ. റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. പി.വി. മൻസൂർ യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.