മനാമ: കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി പ്രസിഡൻറായി ഹബീബ് റഹ്മാൻ തുടരും. കാലാവധി പൂർത്തിയാക്കിയ സംസ്ഥാന കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും തുടരാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ഇതിനുപുറമെ ഏഴുപേരെക്കൂടി കമ്മിറ്റിയിലേക്ക് എടുത്തിട്ടുണ്ട്. ഇതോടെ, സംസ്ഥാന കമ്മിറ്റിയിലെ മൊത്തം അംഗങ്ങളുടെ എണ്ണം 20 ആയി ഉയർന്നു.
2020ൽ ചുമതല ഏറ്റെടുത്ത ഹബീബ് റഹ്മാൻ പ്രസിഡന്റായ കമ്മിറ്റിയുടെ കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരമാണ് ഭരണത്തുടർച്ച. കെ.എം.സി.സിയുടെ ജില്ല, ഏരിയ തലങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സംസ്ഥാന കൗൺസിലിൽ ഏകകണ്ഠമായി ഭരണസമിതിയെ തെരഞ്ഞെടുത്തത്. നിലവിലെ കമ്മിറ്റി തുടരണമെന്ന അഭിപ്രായമാണ് സംസ്ഥാന കൗൺസിലിൽ ഉയർന്നത്.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം റിട്ടേണിങ് ഓഫിസറായിരുന്നു. ജനറൽ സെക്രട്ടറിയായി അസൈനാർ കളത്തിങ്കലും ട്രഷററായി റസാഖ് മൂഴിക്കലും ഓർഗനൈസിങ് സെക്രട്ടറിയായി കെ.പി മുസ്തഫയും സീനിയർ വൈസ് പ്രസിഡന്റായി കുട്ടൂസ മുണ്ടേരിയും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാർ: ഗഫൂർ കൈപ്പമംഗലം, ശംസുദ്ധീൻ വെള്ളികുളങ്ങര, കെ.യു. ലത്തീഫ്, എ.പി. ഫൈസൽ, സലിം തളങ്കര, ഷാഫി പാറക്കട്ട, ഉസ്മാൻ ടിപ് ടോപ്.
സെക്രട്ടറിമാർ: എം.എ. റഹ്മാൻ, റഫീഖ് തോട്ടക്കര, ഒ.കെ. കാസിം, കെ.കെ.സി. മുനീർ, ശരീഫ് വില്യാപള്ളി, അസ്ലം വടകര, ഷാജഹാൻ പരപ്പൻപൊയിൽ, നിസാർ ഉസ്മാൻ. കെ.എം.സി.സി പ്രസിഡന്റ് എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തമാണ് ഏൽപിക്കപ്പെട്ടിരിക്കുന്നതെന്നും മികച്ച രീതിയിൽ ഈ ചുമതല നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹബീബ് റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.