ബഹ്റൈൻ സന്ദർശനത്തിനെത്തിയ സിറിയൻ പ്രസിഡന്‍റുമായി സാഖിർ കൊട്ടാരത്തിൽ

കൂടിക്കാഴ്ച നടത്തുന്ന ഹമദ് രാജാവ്

സിറിയൻ പ്രസിഡന്‍റിനെ സ്വീകരിച്ച് ഹമദ് രാജാവ്

മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ സിറിയൻ പ്രസിഡന്‍റ് അഹമ്മദ് അൽ ശആറയെയും പ്രതിനിധി സംഘത്തെയും സാഖിർ കൊട്ടാരത്തിൽ സ്വീകരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്നിഹിതനായിരുന്നു. അൽ ശആറയെ സ്വാഗതംചെയ്ത രാജാവ് സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹത്തിന് ആശംസ അറിയിച്ചു.

വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരുവരും ചർച്ച ചെയ്തു. കൂടാതെ പ്രാദേശിക വികസനങ്ങളെക്കുറിച്ചും ചർച്ചയായി. സിറിയയിയലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും രാജ്യത്തിന്‍റെ സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. കൂടിക്കാഴ്ചക്കുശേഷം അഹമ്മദ് അൽ ശആറെക്കും പ്രതിനിധി സംഘത്തിനും ഹമദ് രാജാവ് വിരുന്നൊരുക്കി‍‍യിരുന്നു.

Tags:    
News Summary - King Hamad receives Syrian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.