മനാമ: ‘മാധ്യമം’ ദിനപത്രത്തിനും മീഡിയ വൺ ചാനലിനും മലയാളികളുടെ വാർത്താബോധത്തിൽ നിർണായക സ്ഥാനമുണ്ടെന്ന് കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. മുഹറഖിലെ ‘ഗൾഫ് മാധ്യമം’ ഒാഫിസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് പ്രവാസികളുടെ വായന ശീലത്തിലെ അവിഭാജ്യ ഘടമാണ് ‘ഗൾഫ് മാധ്യമം’. നാടിനെ കുറിച്ചുള്ള ഒാരോ വാർത്തകൾക്കും സസൂക്ഷ്മം കാതോർക്കുന്നവരാണ് ഗൾഫ് മലയാളികൾ. അവർക്കായി സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന മാധ്യമ പ്രവർത്തനം നടത്താനാകുന്നു എന്നതാണ് ‘ഗൾഫ് മാധ്യമ’ത്തിെൻറ പ്രത്യേകത. യൂറോപ്യൻ പ്രവാസികളെപ്പോലെയല്ല ഗൾഫ് പ്രവാസികൾ. ഗൾഫിലുള്ളവർ നാട്ടിലേക്കുള്ള മടക്കം കാത്തിരിക്കുന്നവരാണ്.അവർക്കൊപ്പം നിലകൊള്ളാൻ ‘ഗൾഫ് മാധ്യമ’ത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒ.െഎ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ഗ്ലോബൽ കമ്മിറ്റി ജന.സെക്രട്ടറി രാജു കല്ലുംപുറം തുടങ്ങിയവരും ഉമ്മൻചാണ്ടിയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.