മനാമ: ബഹ്റൈനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ മുങ്ങി മരിച്ചു. തൃശൂർ സ്വദേശിയായ യുവാവും മംഗലാപുരം സ്വദേശിനിയായ സ്ത്രീയുമാണ് മരിച്ചത്. തൃശൂർ സ്വദേശി അഖിൽ വിശാൽ ചാലിപ്പാട്ട് (31) സല്ലാഖ് ബീച്ചിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാർക്കൊപ്പം ബീച്ചിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു അഖിൽ. പ്രമുഖ കമ്പനിയായ ‘യൂനിടാഗി’െൻറ ശുചീകരണ വിഭാഗത്തിൽ ബി.ഡി.എഫ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മറ്റൊരു സംഭവത്തിൽ മംഗലാപുരം സ്വദേശിനി രേണുക കർക്കരെ (56) എന്ന സ്ത്രീ ബുദയ്യ ബീച്ചിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചു. ബോട്ട് മറിഞ്ഞാണ് അപകടമെന്നാണ് ആദ്യ റിപ്പോർട്ട്. ഇവരുടെ കൂടെയുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. ഭർത്താവ് വസന്ത് കർക്കരെ അവാൽ പ്ലാസ്റ്റിക് കമ്പനിയിൽ ജീവനക്കാരനാണ്. മക്കളില്ല. ഇവരുടെ മൃതദേഹവും സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നട പടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.