മനാമ: ദീർഘകാല പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന ദാമു കോറോത്തിനും രഞ്ജിത്ത് പൊടിക്കാരനും വടകര സഹൃദയവേദി യാത്രയയപ്പ് നൽകി. സഹൃദയവേദിയുടെ പ്രാരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്ന രണ്ടുപേരും സംഘടന നടത്തിയ വടകര മഹോത്സവം ഉൾപ്പെടെ മിക്ക പരിപാടികളിലും ഏറെ സംഭാവനകൾ നൽകിയവരാണെന്ന് മുതിർന്ന നേതാക്കൾ യാത്രയയപ്പ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
സംവിധായകൻ, രംഗപടം, ചമയം എന്നിവയിൽ പ്രാവീണ്യം തെളിയിച്ച ദാമു കോറോത്ത് വടകര ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം തുടങ്ങിയ കലാ സാംസ്കാരിക കൂട്ടായ്മകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെ കലാസാംസ്കാരികകേന്ദ്രങ്ങളിൽ നാടകം എഴുതിയും അവതരിപ്പിച്ചും വടകരയുടെ സാന്നിധ്യമുറപ്പിക്കുന്നതിൽ ദാമു കോറോത്ത് നിർണായക പങ്കുവഹിച്ചു. മൂന്നു പതിറ്റാണ്ട് ബഹ്‌റൈനിൽ പ്രവാസജീവിതം നയിച്ച രഞ്ജിത്ത് പൊടിക്കാരനും നിരവധി ഷോർട്ട് ഫിലിമുകളും സ്കിറ്റുകളും നിർമിച്ച് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാജി വളയം, രക്ഷാധികാരികളായ ആർ. പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ. ചന്ദ്രൻ, ശിവദാസ്, എം. ശശിധരൻ, ദേവീസ് ബാലകൃഷ്ണൻ, ശിവകുമാർ കൊല്ലറോത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. വിനീഷ് സ്വാഗതവും വൈസ് പ്രസിഡൻറ് എൻ.പി. അഷ്റഫ് നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി എം.സി. പവിത്രൻ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.