മനാമ: ബഹ്റൈനിൽ കോവിഡ് -19 രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ രണ്ടുപേർ സുഖം പ്രാപിച്ചു. ഒമ്പത് ഇന്ത്യക്കാർക ്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പറയുന്നത്. ഇവരിൽ അൽമൊസാവി െഎ സെ ൻററിൽ ജോലി ചെയ്ത 28 വയസുള്ള പുരുഷനും 32 വയസുള്ള സ്ത്രീയുമായാണ് രോഗമുക്തി നേടിയത്. 28കാരൻ മാർച്ച് അഞ്ചിനാണ് ഇന്ത്യയിൽനിന്ന് ബഹ്റൈനിൽ എത്തിയത്.
രാജ്യത്ത് കോവിഡ് -19 രോഗം സ്ഥിരീകരിച്ച 569 പേരിൽ 353 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം കണ്ടെത്തിയവരിൽ 337 പേരും ഇതിനകം രോഗമുക്തി നേടി. 59 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
വിദേശത്തുനിന്ന് എത്തിയവരിൽ ഏറ്റവുമധികം പേർ ഇറാനിൽനിന്നാണ്. 241 പേരാണ് (68 ശതമാനം) ഇറാനിൽനിന്ന് എത്തിയത്. മറ്റുള്ളവരിൽ 57 പേർ ബ്രിട്ടനിൽനിന്നും 12 പേർ ഇൗജിപ്തിൽനിന്നും എട്ടുപേർ ജർമ്മനിയിൽനിന്നും എട്ടുേപർ ഇറാഖിൽനിന്നും എത്തിയവരാണ്. 27 പേർ ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽനിന്ന് എത്തിയവരും.
നിലവിൽ 228 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ മൂന്ന് പേരുടെ സ്ഥിതി ഗുരുതരമാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.