ചെറുകഥ: മകൻ

വൃദ്ധസദനത്തിന്റെ വാർഷിക പരിപാടിക്ക് ഉദ്ഘാടകനായി എത്തിയ അയാൾ പ്രസംഗത്തിലുടനീളം അമ്മയുടെ മഹത്വത്തെക്കുറിച്ചാണ് വാചാലനായത്. പ്രസംഗത്തിനിടയിൽ പലപ്പോഴും വികാരാധീനനായി അയാൾ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു.

പ്രസംഗ ശേഷം നീണ്ട കൈയടി ലഭിച്ച സംതൃപ്തിയോടെ സദസ്സിനു നടുവിലൂടെ പുറത്തേക്ക് നടക്കവെ അറ്റത്തെ കസേരയിൽനിന്ന് " മോനേ" എന്നു വിളിച്ചുകൊണ്ട് രണ്ട് ശോഷിച്ച കൈകൾ അയാളുടെ കരം ഗ്രഹിച്ചു. ആ കൈകൾ തട്ടിമാറ്റി ധിറുതിയിൽ കാറിനടുത്തേക്ക് നടക്കവെ "അത് അമ്മയാണോ സാറെ" എന്ന് കൂട്ടത്തിൽനിന്നാരോ ചോദിക്കുന്നുണ്ടായിരുന്നു.

Tags:    
News Summary - short story; the son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-16 04:25 GMT