മനാമ: ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 100 ആയി. ഇവരിൽ അഞ്ച് പേർ സുഖം പ്രാപിച്ചു. 34 വയസുള്ള ആള ാണ് ഒടുവിൽ സ്ഥിരീകരിച്ച ഇന്ത്യക്കാരൻ. മാർച്ച് 19ന് ഇന്ത്യയിൽ നിന്ന് എത്തിയ ഇയാൾ പരിശോധനക്കുശേഷം വീട്ടുന ിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
ആരോഗ്യ മന്ത്രാലയത്തിെൻറ മെഡിക്കൽ സംഘം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു ബംഗ്ലാദേശി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം താമസിച്ച 15 ബംഗ്ലാദേശ് സ്വദേശികൾക്കും ഇയാളിൽനിന്ന് രോഗം പകർന്നിട്ടുണ്ട്. ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരെയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. മൂന്ന് മാസവും നാല് മാസവും പ്രായമായ ഒാരോ കുട്ടികൾക്കും രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവർ സുഖം പ്രാപിച്ചു. 20 വയസിൽ താഴെയുള്ള 77 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവരിൽ 37 പേർ സുഖം പ്രാപിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ 10 വയസിൽ താഴെയുള്ളവരാണ്. 50 വയസിനുമേൽ പ്രായമുള്ള 224 പേർക്കും രോഗം കണ്ടെത്തി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 502 പേർ ബഹ്റൈനികളാണ്.
ബംഗ്ലാദേശികളായ 35 പേർക്കും നേപ്പാൾ സ്വദേശികളായ 12 പേർക്കും സൗദി സ്വദേശികളായ 16 പേർക്കും രോഗം കണ്ടെത്തി. ഇൗജിപ്ത് (അഞ്ച്), കുവൈത്ത് (നാല്), പാകിസ്താൻ (രണ്ട്), ബ്രിട്ടൻ (രണ്ട്) എന്നീ രാജ്യക്കാരും രോഗം സ്ഥിരീകരിച്ചവരിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.