മനാമ: പാസ്േപാർട്ട് നഷ്ടമാകുന്ന പരാതികൾ പ്രവാസികൾക്കിടയിൽ ഏറുന്നു. മലയാളികളാണ് ഇതിലും മുന്നിൽ. പാസ്പോർട്ട് നഷ്ടമായെന്ന് കാണിച്ച് ഒാരോ ആഴ്ചയും നാലും അഞ്ചും പരാതികളാണ് പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. ഇത്രയധികം പരാതികൾ എത്തുന്നത് പൊലീസ് ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തുകയാണ്. എങ്ങനെയാണ് ഇത്രയും പേർക്ക് പാസ്പോർട്ട് നഷ്ടമാകുന്നത് എന്നാണ് അവർ ചോദിക്കുന്നത്. അതേസമയം, വർധിച്ചുവരുന്ന പാസ്പോർട്ട് 'നഷ്ടമാകൽ'പരാതികളിൽ മിക്കതിലും യഥാർഥ കാരണങ്ങൾ മറ്റുപലതുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
പലിശ ഇടപാടാണ് ഇതിൽ മുഖ്യ വില്ലൻ. പലിശക്ക് പണം വാങ്ങുേമ്പാൾ ഇൗടായി നൽകുന്നത് പാസ്പോർട്ടാണ്. പലിശക്ക് പണം വാങ്ങി വഴിവിട്ട ജീവിതം നയിക്കുന്നവർ തിരിച്ചടക്കാൻ കഴിയാതെ വരുേമ്പാൾ കണ്ടെത്തുന്ന രക്ഷാമാർഗമാണ് പാസ്പോർട്ട് നഷ്ടമായെന്ന പരാതി.പണം ലഭിക്കാതെ വരുേമ്പാൾ പലിശ ഇടപാടുകാർ പാസ്പോർട്ടുകൾ നശിപ്പിക്കുകയോ മറ്റോ ചെയ്യുകയാണെന്നാണ് അന്വേഷണങ്ങളിൽ ബോധ്യപ്പെടുന്നത്. പുതിയ പാസ്പോർട്ട് സംഘടിപ്പിക്കുന്നതിനുള്ള ഒരു രേഖ മാത്രമാണ് ഇവർക്ക് പരാതി.അന്വേഷണം വേണമെന്നോ പാസ്പോർട്ട് കണ്ടെത്തണമെന്നോ ഉള്ള ആഗ്രഹമായിരിക്കില്ല പരാതിക്ക് പിന്നിൽ. ഫ്ലാറ്റ് മാറുേമ്പാൾ നഷ്ടമായി, മോഷണം പോയി തുടങ്ങിയ കാരണങ്ങളാണ് പൊലീസ് സ്റ്റേഷനിൽ ഇവർ പറയുക.
ബഹ്റൈനിൽ പ്രവർത്തിക്കുന്ന പലിശ വിരുദ്ധ സമിതി ഇടപെട്ട് പലിശക്കാരിൽനിന്ന് പാസ്പോർട്ട് വീണ്ടെടുത്ത് നൽകിയ നിരവധി സംഭവങ്ങളുണ്ട്. എന്നാൽ, ആരുടെയും ശ്രദ്ധയിൽപെടാത്ത നിരവധി കേസുകളുമുണ്ട്. പലിശക്കെണിയിൽ അകപ്പെട്ട വിവരം പുറത്തുപറയാൻ മടിക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ളവരാണ് പാസ്പോർട്ട് നഷ്ടമായെന്ന പരാതിയുമായി എത്തുന്നവരിൽ പലരുമെന്ന് ഇത്തരം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അബൂബക്കർ ഇരിങ്ങണ്ണൂർ പറഞ്ഞു. ചൂതാട്ടത്തിലും മറ്റും ഏർപ്പെട്ട് പണം നഷ്ടമാകുന്നവർ പലിശക്കാരുടെ കെണിയിലാണ് എത്തുന്നത്. മലയാളികൾ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഇത്തരം കെണികളിൽപെട്ട് പാസ്പോർട്ട് നഷ്ടമായെന്ന പരാതിയുമായി എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.