മനാമ: ഇറാനിൽനിന്നുളള ഭീഷണി നേരിടാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കയും ബഹ്റൈനും പ്രഖ്യാപിച്ചു. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഉപദേശകനും ഇറാൻ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധിയുമായ ബ്രയാൻ ഹൂക്കും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭീകര സംഘടനകൾക്കും മറ്റും ആയുധങ്ങൾ നൽകി ബഹ്റൈെൻറ സുരക്ഷയും സുസ്ഥിരതയും അപകടപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. എന്നാൽ, ഇൗ ഭീഷണികളെ അതിജീവിച്ച് സമാധാനപൂർണമായും സഹവർത്തിത്വവും മതസ്വാതന്ത്ര്യവുമെന്ന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ബഹ്റൈൻ. രാജ്യത്തിെൻറ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും ഇറാൻ പിന്തുണയോടെയുള്ള ഭീകരപ്രവർത്തനങ്ങളെ പരസ്പര സഹകരണത്തോടെ നേരിടുന്നതിനും അമേരിക്ക പ്രതിജ്ഞാബദ്ധമാണ്.
മേഖലയിലെ ഇറാെൻറ ആയുധ കൈമാറ്റം കണക്കിലെടുത്ത് ആ രാജ്യത്തിനുമേലുള്ള ആയുധ ഉപരോധം നീട്ടണമെന്ന് ഇരു രാജ്യങ്ങളും െഎക്യരാഷ്ട്ര സഭാ രക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു. വിമത സംഘടനകളെ ആയുധമണിയിക്കുന്ന ഇറാെൻറ നടപടികളെ നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഉപരോധമാണ്. മേഖലയുടെ സുസ്ഥിരതക്ക് ഇത് അനിവാര്യമാണ്. 2019 സെപ്റ്റംബറിൽ സൗദിയിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കുനേരെ നടന്ന ആക്രമണത്തിലൂടെ ഇറാെൻറ പ്രവൃത്തികൾ ലോകം കണ്ടതാണ്. ആയുധ ഉപരോധം നീട്ടാൻ അന്താരാഷ്ട്ര സമൂഹം തയാറാകുന്നില്ലെങ്കിൽ ബഹ്റൈനും അയൽ രാജ്യങ്ങളുമായിരിക്കും പ്രത്യാഘാതം നേരിടേണ്ടി വരിക. അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിന് രക്ഷാ കൗൺസിൽ ചുമതല നിറവേറ്റണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തുടർന്ന്, വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ബ്രയാൻ ഹൂക്കും സംയുക്ത വാർത്തസമ്മേളനം നടത്തി. ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അമേരിക്ക നടത്തുന്ന ശ്രമങ്ങളെ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. അറേബ്യൻ ഗൾഫിലും അറബിക്കടലിലും ചെങ്കടലിലും അന്താരാഷ്ട്ര വ്യാപാരവും ഗതാഗതവും സംരക്ഷിക്കുന്നതിൽ അമേരിക്കൻ നാവികസേന വഹിക്കുന്ന പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.