മനാമ: തുടർ പഠനം നാട്ടിലാക്കാൻ ബഹ്റൈനിലെ സ്കൂളുകളിൽനിന്ന് ടി.സി വാങ്ങിയ കുട്ടികൾ നാട്ടിൽ പോകാൻ കഴിയാതെ പ്രതിസന്ധിയിൽ. ലോക്ഡൗൺ കാരണം ഇവിടെ കുടുങ്ങിയ വിദ്യാർഥികൾ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് ഉൗഴം കാത്തിരിക്കുകയാണ്. നിരവധി തവണ ശ്രമിച്ചെങ്കിലും ഇതുവരെ വിളി എത്തിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. വിവിധ കാരണങ്ങളാൽ തുടർ പഠനം നാട്ടിൽ ആക്കാൻ തീരുമാനിച്ചവരുണ്ട്. ജൂൺ ഒന്നിന് നാട്ടിലെ സ്കൂളുകളിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചു.
ബഹ്റൈനിലെ സ്കൂളുകളിലും ഒാൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഇൗ ക്ലാസുകളിലൊന്നും പെങ്കടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. മാർച്ചിൽ തന്നെ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തവരാണ് മിക്കവരും. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ ലോക്ഡൗൺ ഇവരുടെ യാത്ര മുടക്കി. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണന ക്രമത്തിലാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തങ്ങളെയും എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.