മനാമ: കോവിഡ്-19 വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളിലാണ് ലോകം. ഇതിനിടയിലും വരുന്ന കാരുണ്യത്തിെൻറയും അതിജീവനത്തിെൻറയും വാർത്തകൾ ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. സഹജീവികളോട് കാരുണ്യം കാണിക്കേണ്ട ഏറ്റവും ഉചിത സമയമാണ് ഇതെന്ന് തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടിയിരിക്കുകയാണ് ബഹ്റൈനിലെ പരമ്പരാഗത മധുരപലഹാര നിർമാതാക്കളും വിതരണക്കാരുമായ ജമാൽ ഷോവൈത്തെർ സ്വീറ്റ്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് തെരുവത്ത്.
കോവിഡ്-19 മുൻകരുതൽ നടപടികളുടെ ഭാഗമായി എന്താവശ്യത്തിനും ഉപയോഗിക്കാൻ ഗഫൂൾ ഏരിയയിൽ പുതുതായി നിർമിച്ച മൂന്നുനില അപ്പാർട്ട്മെൻറ് വിട്ടുകൊടുക്കാമെന്നാണ് അദ്ദേഹം ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിെൻറ വാഗ്ദാനം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. അഞ്ച് ഫ്ലാറ്റുകളിലായി ആകെ 17 മുറികളാണുള്ളത്. ഹാളുകളും മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. സർക്കാറിന് ഉചിതമെന്ന് തോന്നുന്ന എന്താവശ്യത്തിനും കെട്ടിടം ഉപയോഗിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.ബഹ്റൈൻ പ്രവാസി മേഖലയിലെ നിറസാന്നിധ്യം കൂടിയായ ഇദ്ദേഹം കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.
രോഗ വ്യാപനം തടയാൻ ബഹ്റൈൻ സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ആളുകളുടെയും മൂന്ന് മാസത്തെ ൈവദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ അടക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. കോവിഡ് ബാധിച്ച എല്ലാവർക്കും സൗജന്യമായി ചികിത്സ നൽകുന്നതും ബഹ്റൈൻ സർക്കാറിെൻറ കാരുണ്യമാണ് തെളിയിക്കുന്നത്. സ്വദേശികളെന്നോ പ്രവാസികളെേന്നാ നോക്കാതെ എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന സർക്കാറിന് തിരിച്ച് എന്തെങ്കിലും നൽകണമെന്ന ചിന്തയിൽനിന്നാണ് അപ്പാർട്മെൻറ് വിട്ടുനൽകാൻ തീരുമാനിച്ചതെന്ന് 32 വർഷമായി ബഹ്റൈനിലുള്ള അബ്ദുൽ മജീദ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.