മനാമ: കോവിഡ്-19 ആശങ്കയുയര്‍ത്തുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലും സംഘടിത നമസ്കാരം നിര്‍ത്താന്‍ സുന്നി വഖഫ് കൗണ്‍സില്‍ തീരുമാനിച്ചു.
ഇസ്ലാമികകാര്യ സുപ്രീം കൗണ്‍സിലിെൻറ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ചെയര്മാന് ഡോ. റാഷിദ് ബിന്‍ ഫിത്തീസ് അല്‍ ഹാജിരി വ്യക്തമാക്കി.
ജനസമ്പര്‍ക്കം കുറക്കുന്നതിെൻറ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിെൻറയും ലോകാരോഗ്യ സംഘടനയുടെയും നിര്‍ദേശമനുസരിച്ചാണ് തീരുമാനം. തിങ്കളാഴ്ച മഗ്രിബ് നമസ്കാരം മുതല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികള്‍ അടച്ചിടും. പള്ളികളില്‍ ജുമുഅ നമസ്കാരം ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. പള്ളികളില്‍ സമയത്തിന് ബാങ്ക് കൊടുക്കണമെന്നും ഇതോടൊപ്പം ‘വീട്ടില്‍തന്നെ നമസ്കരിക്കൂ’വെന്ന വാചകം ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്നും അറിയിപ്പുണ്ട്.
അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരിടത്ത് ഒരുമിച്ചുകൂടുന്നതിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നമസ്കാരം ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശവും നല്‍കിയിട്ടുള്ളത്. വീടുകളില്‍ നമസ്കരിച്ച് ദൈവത്തോട് കൂടുതല്‍ അടുക്കാനും പ്രയാസങ്ങളില്‍നിന്ന് രക്ഷ തേടുകയും ചെയ്യുന്നതില്‍ വിശ്വാസികള്‍ മുടക്കം വരുത്തരുതെന്നും അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.