മനാമ: കോവിഡ് -19 രോഗം വ്യാപിക്കുേമ്പാൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ ്പിക്കണമെന്ന് സനദ് ആസ്റ്റർ ക്ലിനിക്കിലെ ശിശുരോഗ വിദഗ്ധനായ ഡോ. ബസവന ഗൗഡ പറഞ്ഞു. മുൻകരുതൽ നിർദേശങ്ങൾ എല്ലാം കുട്ടികൾ ശ്രദ്ധിക്കണമെന്നില്ല. അതിനാൽ, രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത കാണിക്കണം. ശുചിത്വ ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയാൻ മുൻകരുതലുകളാണ് ആവശ്യം. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. ചുമയ്ക്കുേമ്പാഴും തുമ്മുേമ്പാഴും മുഖവും വായും തുവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മൂടണം.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകണം. ആൽക്കഹോളിക് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ സ്പർശിക്കുന്നതും കൈകൊടുക്കുന്നതും ഒഴിവാക്കണം. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകുേമ്പാൾ മാസ്ക് ധരിക്കുന്നതും രോഗം ബാധിക്കുന്നത് തടയും. എൻ 95 മാസ്ക് ആണ് ഏറ്റവും നല്ലത്. വായ, മൂക്ക്, കണ്ണ് എന്നിവയിലൂടെയാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുക. പനി, ശ്വാസതടസ്സം, ചുമ തുടങ്ങിയവയാണ് രോഗത്തിെൻറ പ്രധാന ലക്ഷണങ്ങൾ. രോഗബാധിത രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ കൂടുതൽ ജാഗ്രത പുലർത്തണം. എല്ലാവരും ഒറ്റക്കെട്ടായുള്ള പരിശ്രമമാണ് രോഗ വ്യാപനം തടയാൻ വേണ്ടത്. സ്വയം കരുതലാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.