ബഹ്‌റൈനിൽ ഫുഡ് ട്രക്ക് സോൺ സ്ഥാപിക്കാൻ അംഗീകാരം

മനാമ: തലസ്ഥാനത്തെ ഫുഡ് ട്രക്ക് ബിസിനസിനെ ഒറ്റ കേന്ദ്രീകൃതവും ചിട്ടയുമായ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി, പ്രത്യേക ഫുഡ് ട്രക്ക് സോൺ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് കഴിഞ്ഞദിവസം അംഗീകാരം നൽകി. നിലവിലുള്ള പൊതു-സ്വകാര്യഭൂമിയിൽ വൈദ്യുതി, വെള്ളം, അഴുക്കുചാൽ സൗകര്യങ്ങൾ ഒരുക്കി ലൈസൻസിങ് ഏകീകരിക്കാനും മാലിന്യം തരംതിരിച്ച് സംസ്കരിക്കാനുമുള്ള സംവിധാനങ്ങളോടുകൂടിയാണ് പുതിയ പദ്ധതി.

'ഫുഡ് ട്രക്ക് ബഹ്‌റൈൻ' എന്ന് പേരിട്ടിരിക്കുന്ന ഈ മേഖല പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുക. ദുബൈയിലെ ലാസ്റ്റ് എക്സിറ്റ് പോലുള്ള വിജയകരമായ മാതൃകകളിൽ നിന്നാണ് ഈ പദ്ധതിക്ക് പ്രചോദനം ലഭിച്ചത്. സ്ഥലവും അടിസ്ഥാനസൗകര്യങ്ങളായ വൈദ്യുതി, ജല, അഴുക്കുചാൽ കണക്ഷനുകളും ഒരുക്കും. ഇരിപ്പിടങ്ങൾ, ലൈറ്റിങ്, അലങ്കാരങ്ങൾ, സുരക്ഷാസംവിധാനങ്ങൾ, ശുചീകരണം, ഇവൻറുകൾ എന്നിവയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കും.

ഇവിടെ സ്ഥലം വാടകക്കെടുത്തും യൂട്ടിലിറ്റി സേവനങ്ങൾ ഉപയോഗിച്ചും വിൽപ്പനക്കാർക്ക് പ്രവർത്തിക്കാം. ഓരോ വിൽപ്പന കേന്ദ്രത്തിലും വൈബഹ്‌റൈനിൽ ഫുഡ് ട്രക്ക് സോൺ സ്ഥാപിക്കാൻ അംഗീകാരംദ്യുതിക്കും വെള്ളത്തിനുമുള്ള കേന്ദ്രീകൃത കണക്ഷനുകൾ, അഴുക്കുചാൽ സംവിധാനം, നിയന്ത്രിത രീതിയിലുള്ള മലിനജല നിർമാർജനം എന്നിവ ഉണ്ടായിരിക്കും. റീസൈക്ലിങ്ങിനായി സ്മാർട്ട് ബിന്നുകളും സ്ഥാപിക്കും. സി.സി.ടി.വി നിരീക്ഷണവും സിവിൽ ഡിഫൻസുമായി സഹകരിച്ചുള്ള അടിയന്തര പ്രതികരണ സംവിധാനങ്ങളും ഒരുക്കും. ഒരൊറ്റ റെഗുലേറ്റർ വഴിയാണ് ലൈസൻസുകൾ നൽകുക. വൃത്തിയുടെ കാര്യത്തിൽ കർശനമായ നിയമങ്ങൾ പാലിക്കണം.

ബഹ്‌റൈനി തനിമയിലുള്ള രൂപകൽപനയും പ്രാദേശിക ഉത്പന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കുമുള്ള വിപണന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാകും. ചെറുകിട, ഇടത്തരം സംരംഭകർക്ക് സ്ഥിരമായ ഒരു വ്യാപാര കേന്ദ്രം നൽകാനും കുടുംബങ്ങൾ, യുവാക്കൾ, ജിസിസി സന്ദർശകർ എന്നിവരെ ആകർഷിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു.

ഈ പദ്ധതിയിലൂടെ ഭൂമി പാട്ടവരുമാനമായി സർക്കാറിനും വാടക, സ്പോൺസർഷിപ് എന്നിവയിലൂടെ ഓപ്പറേറ്റർക്കും വരുമാനം ലഭിക്കുമെന്നും യുവ ബഹ്‌റൈനികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Approval to establish food truck zone in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.