മനാമ: ജൂലൈ 31 ന് ബഹ്റൈനിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ തിരുവനന്തപുരം, കൊച്ചി യാത്രികരെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറക്കിയതായി പരാതി. നിരവധി യാത്രികരാണ് ഇതിനെ തുടർന്ന് ദുരിതം നേരിട്ടതെന്ന് വിമാനത്തിൽ സഞ്ചരിച്ചിരുന്ന പ്രകാശൻ എന്ന എറണാകുളം സ്വദേശിയായ ബഹ്റൈൻ പ്രവാസി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 31 ന് ഉച്ചക്ക് 1.30 ന് പോകേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. രാത്രി 9.45 ഒാടെ കോഴിക്കോട് എത്തി. എന്നാൽ ഇവിടെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പോകേണ്ടവരെ വിമാനത്തിൽ നിന്ന് ഇറക്കുകയും വിമാനം തകരാറിലാണെന്ന് അറിയിക്കുകയും ചെയ്തത്രെ.
പകരം വിമാനം അടുത്തദിവസം രാത്രിയെ ഉള്ളൂ എന്നതിനാൽ ടാക്സി സജ്ജീകരിച്ച് നൽകാം എന്നായിരുന്നു അധികൃതരുടെ നിലപാട്.
ഇതിനെ തുടർന്ന് ഒന്നര മണിക്കൂർ കഴിഞ്ഞ് ലഭിച്ച ടാക്സി വഴി കൊച്ചിയിലേക്ക് പുറപ്പെട്ട ആറ് മണിക്കൂർ കഴിഞ്ഞാണ് താൻ നാട്ടിലെത്തിയതെന്നും രണ്ട് ദിവസത്തെ ലീവിൽ നാട്ടിലേക്ക് പോയ തനിക്ക് ഇൗ യാത്രയിലുണ്ടായ കാലതാമസം ബുദ്ധിമുട്ടായതായും പ്രകാശൻ പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം ബഹ്റൈനിൽ തിരിച്ച് എത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.