ഒരു പ്രണയകവിത

പർദ്ധയ്ക്കുള്ളിലകപെട്ട രണ്ടു മിഴകൾക്കുള്ളിൽ പാതിയിൽ മുറിഞ്ഞുപോയ സ്വപ്നങ്ങളുറങ്ങുന്നു!

ഒരിക്കൽ !

കവി പവിത്രൻ തീക്കുനിയൊരാൾ ചില്ലക്ഷരങ്ങൾ കൊരുത്തൊരു പർദ്ധയെന്നൊരു കവിതയെഴുതിയപ്പോൾ ആരുമറിയാതെ പർദ്ധയ്ക്കുള്ളിൽ കിടന്നവളുടെയുള്ളം പിടഞ്ഞതാണ് !

ഒരു നാൾ ആത്മഹത്യ ചെയ്തുപോയൊരു സ്വപ്നങ്ങൾ വീണ്ടുമവളിൽ പുനർജനിക്കുകയാണെങ്കിൽ എന്നന്നേയ്ക്കുമായി അവളിലെ അതീതമായ മൗനത്തിൻ്റെ വാതിൽ തുറക്കപെടുന്നത് ഏറ്റവും സുന്ദരമായ ജീവിതത്തിലേയ്ക്കാവും !

ഉമ്മ കൊതിച്ചിരുന്ന ചുണ്ടുകൾ വിടരും വീണ്ടും പതിയെ പതിയെ !

കേട്ടിട്ടും കേൾക്കാത്ത പോലെ പോയ വാക്കുകൾ വസന്തത്തിൻ്റെ സുഗന്ധം പടർത്തും ഹൃദയത്തിൽ !

വിരലുകൾ ഗിറ്റാറിൽ പ്രണയഗാനം മീട്ടും!

പതിയെ.... പ്രണയത്തിൻ്റെ മുഖമൂടിയഴിച്ച് വയ്ക്കു ഒപ്പം പർദ്ധയുടെ ആവരണം അഴിഞ്ഞുലയും !

കരൾ സ്വപ്നങ്ങളുടെ കവിത രചിക്കും! ഹൃദയം നിറയെ.... പ്രണയത്തിൻ്റെ കവിത നിറഞ്ഞൊഴുകും !

നിതാന്തമായ, മൗനം ചിറകടിച്ചെങ്ങോട്ടോ....

അവളിൽനിന്നും പറന്നുപോവും പർദ്ധയുടെ ആഴങ്ങളിൽ നിന്നവൾ മെല്ലെ പുറത്തുവരുന്നു കുതിരവേഗത്തിൽ പായുന്ന കിനാവുകൾക്കുള്ളിൽ കിടന്നവൾ ജീവിതം ആടിതിമർക്കുകയാണ്.

Tags:    
News Summary - A love poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.