പ്രശസ്ത സിനിമാ താരം കാജൽ അഗർവാൾ തന്റെ മകൻ നീലിന് കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് പാൽ കൊടുക്കാറില്ല. മകന് ഒരു വയസ്സ് തികഞ്ഞതിനുശേഷമാണ് പാക്കറ്റ് പാലോ കടകളിൽ ലഭ്യമാകുന്ന സാധാരണ പാലോ നൽകുന്നത് താരം പൂർണമായി ഒഴിവാക്കിയത്. ഇതിനുപകരം കുഞ്ഞിന് ആവശ്യമായ തൈരും പനീറുമെല്ലാം വീട്ടിൽ തന്നെ ശുദ്ധമായി തയാറാക്കി നൽകാനാണ് താൻ മുൻഗണന നൽകുന്നതെന്ന് കാജൽ വ്യക്തമാക്കുന്നു.
വിപണിയിൽ വർദ്ധിച്ചുവരുന്ന പാലിൽ പലതരം രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന ഭയമാണ് കാജലിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. പാലിൽ ചേർക്കുന്ന ഡിറ്റർജന്റ്, യൂറിയ, മെലാമിൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളും വിഷാംശമുള്ള വെള്ളവും കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം രാസവസ്തുക്കൾ അടങ്ങിയ പാൽ സ്ഥിരമായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുക മാത്രമല്ല, കരൾ, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്.
അമ്മയായതിനു ശേഷം കുഞ്ഞിന്റെ കാര്യങ്ങളിൽ അതീവ ശ്രദ്ധയും ബോധപൂർവ്വമായ തീരുമാനങ്ങളുമാണ് കാജലും ഭർത്താവ് ഗൗതം കിച്ച്ലുവും കൈക്കൊള്ളുന്നത്. ജോലി തിരക്കുകൾക്കിടയിലും മകന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാകാൻ താൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് നടി പറയുന്നു. മാതൃത്വം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്നും അത് കഠിനമാണെങ്കിലും ഏറെ സന്തോഷവും ആത്മതൃപ്തിയും നൽകുന്ന ഒന്നാണെന്നും കാജൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.