കൊച്ചി: താര സംഘടന അമ്മയിൽ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ രൂപീകരിച്ച അഞ്ചംഗ സമിതിയിൽ രമേഷ് പിഷാരടിയും, പൊന്നമ്മ ബാബുവും, മുത്തുമണിയും. പ്രസിഡന്‍റിനും സെക്രട്ടറിക്കും പുറമേയാണ് മൂന്നു പേരെ നിയോഗിച്ചിരിക്കുന്നത്.
തർക്ക പരിഹാര കമ്മറ്റിയിൽ രമേഷ് പിഷാരടി വേണമെന്ന അൻസിബയുടെ ആവശ്യം സംഘടന നേരത്തെ തള്ളിയിരുന്നു. ഇപ്പോൾ പിഷാരടി അഞ്ചംഗ സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അൻസിബ സമിതിക്ക് മുന്നിൽ എത്തുമോ എന്ന കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ടിനി ടോമിനെതിരെ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റിനിർത്തി പാനൽ രൂപീകരിക്കാൻ സാധിക്കില്ലെന്നാണ് സംഘടന പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞത്.
ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമെന്നുമാണ് അൻസിബയുടെ ആരോപണം. മത തീവ്രവാദിയാക്കാൻ ശ്രമം നടത്തിയെന്നും ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞു പരത്തിയെന്നും അവർ ആരോപിച്ചു. മാനസികമായി ആകെ തകർന്നു. ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽനിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അൻസിബ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.