മരക്കാരും ജയ്ഭീമും ഒസ്കർ നോമിനേഷൻ പട്ടികയിൽ

ലോസ്ആഞ്ചലസ്: മലയാള ചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹ'വും തമിഴ് ചിത്രം 'ജയ് ഭീമും' ഒസ്കർ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചു. 94ാം ഒസ്കറിെൻറ മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിലാണ് മോഹൻലാൽ നായകനായ മരക്കാരും സൂര്യ നായകനായ ജയ്ഭീമും ഇടംപിടിച്ചത്.

276 സിനിമകളുടെ ചുരുക്കപ്പട്ടികയിലാണ് ഈ ചിത്രങ്ങൾ ഉൾപ്പെട്ടത്. ഫെബ്രുവരി എട്ടിന് അന്തിമ പട്ടിക പുറത്തിറക്കും. ഇതിൽനിന്നായിരിക്കും ഒസ്കറിലെ മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക. ചരിത്രപുരുഷനായ കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞാലി മരക്കാർ. മികച്ച ചിത്രമടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങൾക്ക് ഈ ചിത്രം അർഹമായിരുന്നു.

തമിഴ്നാട്ടിലെ ജാതിവിവേചനവും പൊലീസ് കസ്റ്റഡി മരണവും ഇതിവൃത്തമാക്കിയ 'ജയ് ഭീം' ടി.ജി. ജ്ഞാനവേലാണ് സംവിധാനം ചെയ്തത്. 

Tags:    
News Summary - marakar and jai bhim get oscar nomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.