മുംബൈ അധോലോകത്തുനിന്ന് സ്ഥിരമായി ഭീഷണി ഫോണുകൾ വരുമായിരുന്നെന്ന് നടൻ സുനിൽ ഷെട്ടി. തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ഇത്തരത്തിലുള്ള ഫോണുകൾ വന്നിരുന്നതെന്നും തിരിച്ചും അതേരീതിയിൽ താനും മറുപടി നൽകുമായിരുന്നെന്നും നടൻ വ്യക്തമാക്കി.
മുംബൈയിൽ അധോലോകപ്രവർത്തനങ്ങൾ സജീവമായ സമയത്താണ് ഞാൻ ആ മഹാനഗരത്തിൽ എത്തുന്നത്. അന്ന് ഞങ്ങൾ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറഞ്ഞ് ഭീഷണി ഫോൺ വന്നിരുന്നു. ഞാനും തിരിച്ച് അതേരീതിയിൽ തന്നെ മറുപടി നൽകി - സുനിൽ ഷെട്ടി പറഞ്ഞു,
ഇതുകേട്ടിട്ട് പൊലീസുകാർ എനിക്ക് ഭ്രാന്തുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. ദേഷ്യം വന്നാൽ എന്തുചെയ്യാൻ മടിക്കാത്തവരാണെന്ന് മുന്നറിയിപ്പും നൽകി. എന്നാൽ എന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു; ബാര്‍ബര്‍ഷോപ്പ് വിത്ത് ശന്തനു എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് പഴയ സംഭവം ഓർത്തെടുത്തത്.
ഹണ്ടര്‍ ടൂട്ടെഗാ നഹി തൊഡേഗ, ധാരാവി ബാങ്ക് എന്നീവയാണ് സുനിൽ ഷെട്ടിയുടെ ഏറ്റവും പുതിയ വെബ് സീരീസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.