മുംബൈ അധോലോകത്തുനിന്ന് ഭീഷണി ഫോണുകൾ വന്നു; വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി

മുംബൈ അധോലോകത്തുനിന്ന് സ്ഥിരമായി ഭീഷണി ഫോണുകൾ വരുമായിരുന്നെന്ന് നടൻ സുനിൽ ഷെട്ടി. തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ഇത്തരത്തിലുള്ള ഫോണുകൾ വന്നിരുന്നതെന്നും തിരിച്ചും അതേരീതിയിൽ താനും മറുപടി നൽകുമായിരുന്നെന്നും നടൻ  വ്യക്തമാക്കി.

മുംബൈയിൽ അധോലോകപ്രവർത്തനങ്ങൾ സജീവമായ സമയത്താണ് ഞാൻ  ആ മഹാനഗരത്തിൽ  എത്തുന്നത്. അന്ന് ഞങ്ങൾ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറഞ്ഞ് ഭീഷണി ഫോൺ വന്നിരുന്നു.  ഞാനും തിരിച്ച് അതേരീതിയിൽ തന്നെ    മറുപടി നൽകി - സുനിൽ ഷെട്ടി പറഞ്ഞു,

ഇതുകേട്ടിട്ട് പൊലീസുകാർ എനിക്ക് ഭ്രാന്തുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. ദേഷ്യം വന്നാൽ എന്തുചെയ്യാൻ മടിക്കാത്തവരാണെന്ന്  മുന്നറിയിപ്പും നൽകി. എന്നാൽ എന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു; ബാര്‍ബര്‍ഷോപ്പ് വിത്ത് ശന്തനു എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് പഴയ സംഭവം ഓർത്തെടുത്തത്.

ഹണ്ടര്‍ ടൂട്ടെഗാ നഹി തൊഡേഗ, ധാരാവി ബാങ്ക് എന്നീവയാണ് സുനിൽ ഷെട്ടിയുടെ ഏറ്റവും പുതിയ വെബ് സീരീസുകൾ.

Tags:    
News Summary - Suniel Shetty remembers Receving Threat calls from the underworld

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.