അജിത് വരാത്തതല്ല വിഷയം; എനിക്ക് അച്ഛനെ നഷ്ടമായി -എസ്.പി ചരൺ

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകളിൽ തല അജിത്ത് പങ്കെടുത്തില്ലെന്ന പേരിൽ ഉയരുന്ന വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി എസ്.പി.ബിയുടെ മകൻ എസ്.പി ചരൺ. അജിത് ചടങ്ങിൽ പങ്കെടുക്കാത്തതോ, വിളിക്കാത്തതോ അല്ല വിഷയം. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു -ചരൺ പ്രതികരിച്ചു.

'അജിത് വിളിക്കുകയോ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുകയോ ചെയ്തോ എന്ന വിഷയത്തെക്കുറിച്ച് ഞാൻ എന്തിന് മറുപടി പറയണം. അജിത് എന്‍റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അച്ഛന്‍റെ നിര്യാണത്തെക്കുറിച്ചുള്ള ദു:ഖത്തിൽ അജിത് പങ്കു ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വഭവനത്തിലിരുന്ന് അദ്ദേഹം അത് ചെയ്യട്ടെ. അദ്ദേ​ഹം നേരിട്ട് വന്നതും വരാത്തതും എന്നോട് സംസാരിക്കുന്നതും സംസാരിക്കാത്തതും എങ്ങനെയാണ് ഇത്ര വലിയ വിഷയമാകുന്നത്. അച്ഛന്‍റെ സംസ്കാര ചടങ്ങിൽ അജിതിന്‍റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണ് നിങ്ങൾക്ക്. അതൊന്നും ഇവിടെ വിഷയമേ അല്ല. എനിക്ക് എന്‍റെ അച്ഛനെ നഷ്ടമായി. ലോകത്തിന് എസ്.പി.ബിയെ നഷ്ടമായി. ആ ദു:ഖത്തിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് സമയം ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണം' -ചരൺ‌ വ്യക്തമാക്കി.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകളിലെ അജിതിന്‍റെ അസാന്നിധ്യം തമിഴ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. അതേ സമയം നടൻ വിജയ് എസ്.പി.ബിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. 

Tags:    
News Summary - SPB, controversy around Ajith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.