സാമന്ത, നാഗചൈതന്യ, നാഗാർജുന

സാമന്ത-നാഗചൈതന്യ വിവാഹമോചനം; പ്രതികരണവുമായി നാഗാർജുന

ന്യൂഡൽഹി: ശനിയാഴ്ചയാണ് തെന്നിന്ത്യയിലെ താര ദമ്പതികളായിരുന്ന അക്കിനേനി നാഗചൈതന്യയും സാമന്തയും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. നാലുവർഷം നീണ്ട ദാമ്പത്യത്തിന് അവസാനം കുറിക്കുന്നതായി സാമന്തയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ മോചനത്തിന്‍റെ ഭാഗമായി അക്കിനേനി കുടുംബം ജീവനാംശമായി നൽകാനിരുന്ന 200 കോടി രൂപ സാമന്ത നിരസിച്ചിരുന്നു. നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് സാമന്ത അറിയിച്ചത്.

ഇരുവരുടെയും വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും തെലുഗു സൂപ്പർ താരവുമായ നാഗാർജുന. ഭാര്യയും ഭർത്താവും തമ്മിലെ കാര്യങ്ങൾ വളരെ വ്യക്തിപരമാണെന്നും സാമന്തക്കും നാഗചൈതന്യക്കും ഇടയിൽ സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നായിരുന്നു നാഗാർജുന ട്വിറ്ററിൽ കുറിച്ചത്.

'കടുത്ത ഹൃദയവേദനയോടെ ഞാൻ ഇത് പറയട്ടെ, സാമിനും ചായ്ക്കും ഇടയിൽ സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്. ഭാര്യയും ഭർത്താവും തമ്മിലെ കാര്യങ്ങൾ വളരെ വ്യക്തിപരമാണ്. സാം, ചായ്.. രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങൾ എന്‍റെ കുടുംബം എന്നെന്നും വിലമതിക്കും. അവൾ എപ്പോഴും ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം ഇരുവർക്കും കരുത്ത് നൽകി അനുഗ്രഹിക്കട്ടെ' -നാഗാർജുന എഴുതി.

നാഗാർജുനയുടെ ആദ്യ വിവാഹത്തിലെ മകനാണ് നാഗചൈതന്യ. 1990ൽ ലക്ഷ്മി ദഗുപതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് നാഗാർജുന 1992ൽ നടി അമലയെ വിവാഹം ചെയ്തത്. ഇരുവരുടെയും മകനാണ് നടൻ അഖിൽ അക്കിനേനി.

സാമന്തയും നാഗചൈതന്യയും വേർപിരിയുന്നുവെന്ന വിവരം ഔദ്യോഗികമായി ശനിയാഴ്ച സാമന്ത അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് താനും നാഗചൈതന്യയും ഭാര്യാ ഭർതൃ ബന്ധം ഉപേക്ഷിച്ച് വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. നേരത്തേ തെലുങ്ക് മാധ്യമങ്ങൾ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ സാമന്ത ഇത് നിഷേധിക്കുകയായിരുന്നു. 2017ലായിരുന്നു ഇരുവരുടേയും വിവാഹം.

ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും ഭർത്താവും സ്വന്തം വഴികൾ പിന്തുടരാൻ തീരുമാനിച്ചു. ഞങ്ങൾക്കിടയിൽ 10 വർഷത്തെ സുഹൃദ്ബന്ധമാണുള്ളത്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിെൻറ ശക്തിയും. അത് എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു-സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഇൗ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും സാമന്ത പറഞ്ഞു.

Tags:    
News Summary - Nagarjuna's response on Son Naga Chaitanya And Samantha Ruth Prabhu's Separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.