'ഹർഭജന്റേത് സെക്സിസ്റ്റ് പരാമർശം, അനുഷ്കയോടും അതിയ ഷെട്ടിയോടും മാപ്പ് പറയണം'; സോഷ്യൽ മീഡിയയിൽ വിമർശനം

ഇന്ത്യ- ആസ്ട്രേലിയ ലോകകപ്പ് ഫൈനലിനിടെ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് നടത്തിയ പരാമർശം വിവാദമാകുന്നു. കെ.എൽ രാഹുലും വിരാട് കോഹ്‍ലിയും ബാറ്റ് ചെയ്യുമ്പോൾ സ്ക്രീനിൽ ഇവരുടെ ഭാര്യമാരും താരങ്ങളുമായ അനുഷ്ക ശര്‍മയെയും അതിയ ഷെട്ടിയെയും കാണിച്ചു. തുടർന്നാണ് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഹിന്ദി കമന്‍ററിയില്‍ ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.

'ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത്. സിനിമയെക്കുറിച്ചായിരിക്കും, എന്തായാലും ക്രിക്കറ്റിനെക്കുറിച്ചായിരിക്കില്ല. കാരണം ക്രിക്കറ്റിനെക്കുറിച്ച് എത്രത്തോളം ധാരണയുണ്ടെന്ന് എനിക്ക് അറിയില്ല' എന്നായിരുന്നു ഹർഭജൻ പറഞ്ഞത്.

ഹർഭജൻ സിങ്ങിന്റെ വാക്കുകൾ നിമിഷം നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചക്ക് വഴിവെച്ചു. താരത്തിന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്നും അനുഷ്കയോടും അതിയാ ഷെട്ടിയോടും മാപ്പ് പറയാണമെന്നും ആരാധകർ എക്സിൽ കുറിച്ചു. ഹർഭജൻ നടത്തിയത് സെക്സിസ്റ്റ് പരാമർശമാണെന്നും ആരാധകർ പറയുന്നു.

ഞായറാഴ്ച നടന്ന( നവംബർ 19) ഇന്ത്യ- ആസ്ട്രേലിയ ലോകകപ്പ് ഫൈനൻ കാണാൻ വൻ താരനിരയായിരുന്നു അഹമ്മദാബാദിൽ എത്തിയത്. ഷാറൂഖ് ഖാൻ കുടുംബസമേതമാണ് മത്സരം കാണാൻ എത്തിയത്. ദീപിക പദുകോൺ, രൺവീർ സിങ്, രജനികാന്ത്, ആയുഷ്മാൻ ഖുറാന, രൺബീർ കപൂർ തുടങ്ങിയവരും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Harbhajan Singh slammed for his 'Don't know how much Anushka Sharma, Athiya Shetty understand cricket' remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.