Posted On
date_range Updated On
date_range നഷ്ടകാലം
ചിതലുതിന്നൊരോർമ്മപ്പുസ്തകത്തിൽ
ചിതറിക്കിടപ്പുണ്ടായിരുന്നു നീ
ഓരോ താളിലുമെൻ ഹൃദയരക്തം
തൊട്ടുതൊട്ടു വരച്ചിരുന്നു നിന്നെ
നിറമായിരുന്നു നീയെന്റെ ജീവന്റെ
നിറവായിരുന്നെന്നിരുളിൽ തെളിയും
നിറനിലാവിൻ കുളിരായിരുന്നു
നിന്നെയോർക്കാത്ത പകലിരവുകൾ
എന്നിലില്ലായിരുന്നു എന്നിട്ടുമെന്തേ
നമ്മളിത്രമേലന്യരായകന്നുപോയി
മറവിപിറക്കാത്ത രാവുകളിൽ
മദിരയുണ്ടിട്ടുമുണ്ടിട്ടുമൊട്ടും
മധുരമാകുന്നില്ല കിനാക്കളും
വൃദ്ധശയ്യയിലസ്ഥിരൂപം
വ്യർത്ഥസ്വപ്നങ്ങൾ കാണുന്നു
മസ്തകമുളങ്കാടുപൂക്കുന്നീ മര-
മസ്തമയച്ചോപ്പുപുതയ്ക്കുന്നു
ഇഷ്ടങ്ങളെല്ലാമിരുളിൽ മരിക്കുന്ന
നഷ്ടകാലമെൻ ശിഷ്ടജീവിതം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.