വര: ഇസ്ഹാഖ് നിലമ്പൂർ
കവിത -സുനീർ അലി അരിപ്ര
യാത്ര പോവുകയായിരുന്നു
വഴിയിലുടനീളം
മുള്ളുടക്കിക്കിടക്കുന്ന പുഞ്ചിരി
ഒരു നുണക്കുഴി കലങ്ങിയൊഴുകി
പുഴയോളം
തുഴയെറിഞ്ഞ ഗദ്ഗദങ്ങൾ
കടലോളം പരന്നുകിടക്കുന്ന
ആർത്തിരമ്പുന്ന നോവുകൾ
ഒരു കുന്നു കയറുന്നു നെഞ്ചിലേക്ക്
മേഘവിസ്ഫോടനങ്ങള്‍...
പ്രാണ പ്രേയസ്സീ!
യാത്ര പോവുകയായിരുന്നു
പടിക്കലോളം
നരച്ച കണ്ണുകൾ നീളംവെക്കുന്നു
മനസ്സിൽ ഇപ്പോഴും പിച്ചവെക്കുന്ന
ന്റെ കുട്ടിയെന്ന ജൽപനം
ഒരു നീരുറവ പൊടിയുന്നു നെഞ്ചിലേക്ക്
നുറുങ്ങുന്ന മാതൃഹൃദയം!
ഇനിയെത്ര ഋതുക്കൾ മാറിമറിയണം
ഒരു ശിശിരകാലം തൂമഞ്ഞുതിർക്കാൻ
ഒരു കൊടും വേനലിലേക്ക്
യാത്ര പോവുകയായിരുന്നു
മനസ്സിവിടെ മറന്നുവെച്ച്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.