Posted On
date_range Updated On
date_range കവിത- തീക്ഷണം
രാജീവ് പെരുമൺപുറ
വേദന തിന്നു നരകിച്ച പകലുകൾ
സ്വപ്നങ്ങളലമുറ കൂട്ടുന്ന രാത്രികൾ
ഓർമതൻ ചങ്ങലകണ്ണികളുരഞ്ഞുരഞ്ഞ്
ചോരയും ചലവും വമിച്ചേറെ ഖിന്നനായ്
വ്യാകരണം പിഴപ്പിച്ച നാടിന്റെ മുറ്റത്ത്
തെക്കും വടക്കും നടന്നുതീർക്കുന്നു ഞാൻ
ജീവിതത്തിന്റെ ഉച്ചയും സന്ധ്യയും
വഴിയിലേറെ ശിലാലിഖിതങ്ങളിൽ
ചോരയിറ്റുന്നു ഞാൻ മാത്രം കാണുന്നു
ചിരിതൂകിയെത്തുന്ന വഴിയാത്രികർ
ചിരിയിലേതോ പക മണക്കുന്നു
മൂക്കുപൊത്തി നടക്കാൻ തുടങ്ങുകിൽ
പെരുവിരൽ നഖം കല്ലിലുടക്കുന്നു
ചോര വീഴുന്ന താറിട്ട റോഡിലെൻ
നിഴലുമാത്രം കൂടെക്കരയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.