Posted On
date_range Updated On
date_range കവിത- പരിണാമം
വേരുകൾ പറഞ്ഞു,
ചില്ലകൾക്ക്
പരിണാമം
സംഭവിച്ചിട്ടുണ്ടെന്ന്.
ചില
വെയിലുകൾ വാട്ടിയ
ചില്ലകളിൽ
കൊഴിഞ്ഞ തളിർക്കാലം
ഓർമകളിലേക്ക്
ഊറ്റുന്നു ചിലർ.
നിഴലിനെ
കോരിയെടുക്കുന്നവരോട്
വേര് ചോദിച്ചത്രെ
ഗാന്ധിയെവിടെ?
രാമൻ ലക്ഷ്മണനോടോതി,
കലാപത്തിന്റെ നിരർഥതകൾ,
ചിലരത് കാറ്റിലേക്കൂതി,
കതിരുകൾ മാറ്റി
പതിരുകൾ വാരിയവർ
വേരിനോട് പറഞ്ഞു,
നീ കൊളുത്തിയതും.
കാറ്റൂതുമെന്ന്.
പക്ഷേ
നാളങ്ങളുയർന്നത്
ആകാശത്തോളമായിരുന്നല്ലോ.
അടിവേരറുത്താലും
ആകാശ നാരുകളായവ
പെയ്തു പരക്കും.
വീണ്ടും
വേരൂറിച്ചിരിച്ചു.
മെല്ലെപ്പറഞ്ഞു,
‘ആർഷഭാരതം’!
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.