Posted On
date_range Updated On
date_range പാറ്റകൾ
സ്വപ്നത്തിനൊരു പൂഞ്ചിറകുണ്ടായിരുന്നു.
ഒട്ടിയ വയറുമായി,
അടയിരിക്കുമ്പോൾ ഉള്ളിൽ ഉരുകുന്നൊരു സൂര്യനുണ്ടായിരുന്നു.
പ്രഭയാർന്നു വിരിയുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.
കപടതകൾ ഉടുവസ്ത്രമുരിഞ്ഞാടുന്ന വേദിയിൽ,
കഠിനതയുടെ പടവുകൾ കടന്നു വന്നെത്തിയ
കുരുന്നു പൂമ്പാറ്റകൾ
കുരുതി കളത്തിൽ
രുധിരമുതിർന്നു മൃതിയിലണയുമ്പോൾ,
ഒരുപിടി പൂക്കളും സ്മൃതിപത്രവും വേണ്ട,
നാളെ പുലരിയിൽ നിറമാർന്നു പറക്കുവാൻ തപം ചെയ്യുവോർക്കൊരു നീതി വേണം.
കനമുള്ള ന്യായ പുസ്തകങ്ങൾ വെറും കടലാസുതാളുകളാകുമ്പോൾ,
അത് തിന്നു തീർക്കുവാൻ പാറ്റകൾ പെരുകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.