മകന്റെ മുന്നിൽ വെച്ച് യുവതിയെ മന്ത്രവാദി ദിവസങ്ങളോളം ബലാത്സംഗത്തിനിരയാക്കി


ഭുവനേശ്വർ: രണ്ടര വയസ്സുള്ള മകന്റെ മുന്നിൽ യുവതിയെ മന്ത്രവാദി ദിവസങ്ങളോളം ബലാത്സംഗത്തിനിരയാക്കി. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിലായിരുന്നു ക്രൂരകൃത്യം.

2017ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിൽനിന്നും അയാളുടെ വീട്ടുകാരിൽ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങൾ നേരിട്ടിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രശ്നം പരിഹരിക്കാനെന്ന പേരിൽ പ്രതി യുവതിയുടെ ഭർതൃവീട്ടുകാരെ സമീപിക്കുകയായിരുന്നു. യുവതിയെ കുറച്ചുകാലം തന്നോടൊപ്പം താമസിപ്പിച്ചാൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാമെന്ന് പ്രതി വീട്ടുകാർക്ക് ഉറപ്പ് നൽകുകയായിരുന്നുവെന്നും യുവതി പറയുന്നു.

എന്നാൽ ഇതിന് വിസമ്മതിച്ച യുവതിയെ ഭർതൃ മാതാവ് മയക്കി കിടത്തുകയായിരുന്നെന്നും ബോധം വീണപ്പോൾ കുഞ്ഞിനോടൊപ്പം അടച്ചിട്ട മുറിയിലായിരുന്നെന്നും പരാതിയിൽ പറ‍യുന്നു. പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിൽ വെച്ച് തന്നെ 79 ദിവസത്തോളം പ്രതി ബലാത്സംഗം ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു.

ഒരു ദിവസം പ്രതി പുറത്തു പോയപ്പോൾ മുറിയിൽ ഫോൺ മറന്നുവെക്കുകയും ഉടൻ തന്‍റെ മാതാപിതാക്കളെ വിളിച്ച് യുവതി വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും പേരിൽ കേസെടുത്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Woman repeatedly raped by occultist in front of her minor son on pretext of resolving marital discord

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.