ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി 16കാരിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് ബലാത്സംഗം ചെയ്തു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാറിൽ വെച്ച് ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി ബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കാൺപൂർ സ്വദേശിയായ വിനയ് താക്കൂറാണ് അറസ്റ്റിലായത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് 16 കാരിയായ പെൺകുട്ടി പ്രതിയുമായി പരിചയത്തിലായത്. ഉത്തർപ്രദേശിലെ ഡോക്ടർ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. വിനയ് താക്കൂറിനും മറ്റ് ഏഴ് പേർക്കുമെതിരെ പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

മാർച്ച് നാലിന് കറാഹിയിലെ എം.ജി കഫേയിലേക്ക് വിനയ് താക്കൂർ പെൺകുട്ടിയെ വിളിച്ചുവരുത്തി അവിടെ വെച്ച് ഹുക്ക വലിക്കുകയും പിന്നീട് പെൺകുട്ടിയുടെ പാനീയത്തിൽ മയക്കമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് പ്രതിയുടെ ഏഴ് സുഹൃത്തുത്തുക്കൾ ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയും ശേഷം പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പെൺകുട്ടി രാജസ്ഥാനിലെ കോട്ടയിൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ്.  പ്രതിയായ വിനയ് അവിടെ വെച്ച് പെൺകുട്ടിയെ മർദിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. മകളുടെ ഉപജീവനത്തിനായി അയക്കുന്ന പണം പ്രതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - UP Doctors' Daughter, 16, Raped In Hookah Bar By Instagram Friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.