ജോബിഷ് ജോസഫ്,
സുജിത്ത്
കൽപറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ‘ഓപറേഷന് കാവലി’ന്റെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളികളായ സുജിത്ത്, ജോബിഷ് ജോസഫ് എന്നിവരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പുല്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാനത്തുടനീളം മയ്യില്‍, കതിരൂര്‍, വളപട്ടണം, കാസർകോട്, പയ്യോളി, മലപ്പുറം, ചാലക്കുടി തുടങ്ങിയസ്റ്റേഷനുകളിലും സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ 10 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പുല്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത് (27).
പുല്പള്ളി, തിരുനെല്ലി, കാസർകോട്, പയ്യോളി പൊലീസ് സ്റ്റേഷനുകളിലായി സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി ഉള്‍പ്പെടെ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വയനാട് നടവയല്‍ കയാക്കുന്ന് സ്വദേശി പതിപ്ലാക്കല്‍ വീട്ടില്‍ ജോബിഷ് ജോസഫ് (25).
സുജിത്തും ജോബിഷ് ജോസഫും അടങ്ങുന്ന സംഘമാണ് 2022 ഒക്ടോബറില്‍ തിരുനെല്ലി പൊലീസ് സ്റ്റേഷന് പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് പൊലീസ് എന്ന സ്റ്റിക്കർ പതിച്ച വാഹനവുമായി വന്ന് ബംഗളൂരുവിൽനിന്ന് വരുകയായിരുന്ന സില്‍വര്‍ ലൈന്‍ ബസ് തടഞ്ഞുനിര്‍ത്തി മലപ്പുറം സ്വദേശിയില്‍ നിന്നും ഒരു കോടിയിലധികം വരുന്ന പണം കവർന്നത്. ഈ കേസിൽ പ്രതികളെ പൊലീസ് വേഗത്തിൽ പിടികൂടിയിരുന്നു.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് കലക്ടർ എ. ഗീതയാണ് ഉത്തരവിറക്കിയത്. ജില്ലയിലെ ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനായി തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.