കയ്പമംഗലത്ത് ക്ഷേത്രത്തിൽ മോഷണം
കയ്പമംഗലം: ചളിങ്ങാട് പള്ളിനട വടക്ക് മലയാറ്റിൽ ശ്രീഭഗവതി വിഷ്ണുമായ ക്ഷേത്രത്തിൽ മോഷണം. വിഗ്രഹത്തിൽ ചാർത്താനുള്ള ചരടിൽ കോർത്ത സ്വർണ താലിയും ഭണ്ഡാരത്തിലെ പണവും കവർന്നു. വ്യാഴാഴ്ച രാവിലെ ആറോടെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്ര ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ശ്രീകോവിലിന്റെ താക്കോൽ കൈക്കലാക്കി വാതിൽ തുറന്നാണ് മോഷണം നടത്തിയത്. വിഗ്രഹത്തിൽ ചാർത്താനായി ചരടിൽ കോർത്തുവെച്ചിരുന്ന 200 മില്ലിഗ്രാം തൂക്കമുള്ള സ്വർണ താലിയാണ് മോഷ്ടിച്ചത്. വിഷ്ണുമായ ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരം പൊളിച്ച് പണവും കവർന്നു. അഞ്ച് മാസം മുമ്പാണ് ഭണ്ഡാരം അവസാനമായി തുറന്നത്. 5,000 രൂപയോളം ഭണ്ഡാരത്തിലുണ്ടായിരുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.