ഫേസ്ബുക്കിലൂടെ പരിചയം; യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട യുവാവ് പിടിയിൽ

പാലാ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട യുവാവ് പിടിയിൽ.കൊഴുവനാൽ അറയ്ക്കപ്പാലം ഭാഗത്ത് കിഴുതറയിൽ സോനു സണ്ണിയാണ് (29) പാലാ പൊലീസിന്‍റെ പിടിയിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പാലായിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 20,000 രൂപയും രണ്ട് പവൻ സ്വർണവും തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് യുവതി പാലാ പൊലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ജസ്റ്റിൻ ജോസഫ്, ശ്രീജേഷ്, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  

Tags:    
News Summary - The young man arrested for captured the private footage of the woman and demanded money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.