കോയമ്പത്തൂർ: ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടനും ബി.ജെ.പി എം.പിയുമായ സുരേഷ്ഗോപിയുടെ സഹോദരൻ സുനിൽഗോപിയെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ജി.എൻ മിൽസ് തിരുവള്ളുവർ വീഥി ഗുരുവായൂരപ്പൻ വിലാസത്തിലെ ഗിരിനാഥനാണ് പരാതിക്കാരൻ.
കോയമ്പത്തൂർ വാളയാറിനടുത്ത മാവുത്തംപതി വില്ലേജിൽപ്പെട്ട നവക്കരയിലെ മയിൽസാമിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സുനിൽഗോപി വാങ്ങിയിരുന്നു. എന്നാൽ പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിൽ സിവിൽ കേസ് നിലവിലുണ്ട്. ഈ നിലയിൽ ഭൂമി ഇടപാടിന്‍റെ രജിസ്ട്രേഷൻ കോടതി അസാധുവാക്കി.
എന്നാലിത് മറച്ചുവെച്ചുകൊണ്ട് നിയമപരമായി ബാധ്യതയുള്ള ഭൂമി സുനിൽഗോപി മറിച്ചുവിൽക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഗിരിധരനിൽനിന്ന് 97 ലക്ഷം രൂപ അഡ്വാൻസും വാങ്ങി. തുടർന്നാണ് വിശ്വാസ വഞ്ചന നടത്തിയതിന്‍റെ പേരിൽ സുനിലിനെതിരെ ഗിരിധരൻ പൊലീസിൽ പരാതി നൽകിയത്.
അറസ്റ്റു ചെയ്ത സുനിൽഗോപിയെ കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.